Friday 24 February 2012

കൊടുത്താല്‍ കൊല്ലത്തും കിട്ടും. വരുന്നു ....കാന്തപുരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി..


.കൊടുത്താല്‍ കൊല്ലത്തും കിട്ടും.
വരുന്നു ....കാന്തപുരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി.
.





ഏതു മുടിയും കത്തിച്ചാല്‍ കത്തുമെന്ന സഗാവ് പിണറായിയുടെ പ്രസ്താവനയോടെ ചൂട് പിടിച്ച കാന്തപുരം ഉസ്താദിന്റെ കയ്യിലുള്ള മുടി ഉണ്ടാക്കിയ കൊടുങ്കാറ്റു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കാന്തപുരം സുന്നി വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ വേഗത കൂട്ടുന്നു.നേരത്തെ ജമാഅത്തെ ഇസ്ലാമിപാര്‍ട്ടിരൂപീകരിക്കുന്നതിനു  
മുന്‍പ് തന്നെ കാന്തപുരം വിഭാഗത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും പിണറായിയുടെ പ്രസംഗത്തില്‍ മുടി പ്രശ്നം പരാമര്ശിച്ചതോടെയാണ് അനുയായികള്‍ പാര്‍ട്ടി രൂപീകരണ സമ്മര്‍ധങ്ങള്‍   നെതൃതത്തിനു മുന്പില്‍ വെച്ചത്.കാന്തപുരത്തിന്റെ കേരള യാത്രയുടെ സമാപനത്തോടെ പ്രഖ്യാപനം നടത്തണമെന്ന് എ.പി സുന്നികളിലെ തീവ്ര വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പെട്ടെന്ന് രൂപീകരണ പ്രഖ്യാപനം നടത്താന്‍ കാന്തപുരം തയ്യാറാകില്ല.പിണറായിയുടെ പ്രസ്താവനക്ക് വി.എസും പിന്തുണ പ്രഖ്യാപിച്ചതോടെ പൊതു സമൂഹത്തില്‍ കാന്തപുരം ആത്മീയ വ്യാപാരം നടത്തുകയാണെന്ന എതിരാളികളുടെ പ്രചാരണത്തിന് അത് കൂടുതല്‍ പിന്ബലമേകി.. എന്നാല്‍ കാന്തപുരത്തിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ തങ്ങള്‍ക്കു ഒരു തരത്തിലും ഭീഷണിയല്ലെന്നു ലീഗ് നേതാക്കള്‍ നേരത്തെ സൂചന നല്‍കിയിരുന്നു.ഈ വസ്തുത അറിയാവുന്ന കാന്തപുരം വിഭാഗത്തിലെ നേതാക്കളും സി.പി.എമ്മി നെ സംമാര്ധതിലാക്കി കാര്യങ്ങള്‍ വരുതിയിലാക്കുകയെന്ന തന്ത്രത്തിന് തന്നെയാവും ഊന്നല്‍ നല്‍കുക. പരമ്പരാഗത ലീഗ് വിരോധം ആയുധമാക്കി കേരളത്തിലെ മുസ്ലിം സുന്നി വിഭാഗം ഭിന്നിച്ചുണ്ടായ കാന്തപുരം സുന്നികള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ബെല്ട്ടുകളിലും ശക്തി കേന്ദ്രം തന്നെയാണ്.എന്നാല്‍ ഈ ബെല്ട്ടുകളിലോക്കെ തന്നെ ഇവരുടെ വോട്ടുകള്‍ ഇടതു മുന്നണിക്കെ ലഭിചിട്ടുല്ലുവെന്നത് ലീഗിന്റെ ഭയം കുറക്കുമെങ്കിലും സി.പി.എമ്മിന് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക സ്വാദീനം ചെലുത്താമെന്ന മുന്‍വിധിയോടെ തന്നെയാണ് ഉസ്താദും കൂട്ടരും പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ മുന്നോട്ടു നീക്കുന്നത്.  അതിനിടെ പിണറായിയുടെ പ്രസംഗത്തിലെ മുടി വിവാദ ഭാഗത്തെ താന്‍ അന്ഗീകരിക്കുന്നില്ലെന്ന വാദവുമായി കുന്നമംഗലം  എം.എല്‍.എ ശ്രി.പി ടി .എ  റഹീം രംഗതെത്തിയത് എ.പി.വിഭാഗത്തിന് ആശ്വാസം നല്‍കിയിരുന്നു.നേരത്തെ തന്നെ ഔദ്യോഗിക സുന്നികളില്‍ (ലീഗ് അനുകൂല സമസ്ത)നല്ല സ്വാദീനം ഉള്ള റഹീം കുന്നമങ്ങലത്ത്   ഏതു മുന്നണി സ്ഥാനാര്‍ഥി ആയി മത്സരിച്ചാലുംഅടുത്ത തിരഞ്ഞെടുപ്പിലും  ജയിക്കാനുള്ള തന്ത്രം ഒരു മുഴം മുന്പേ നീട്ടിയെറിഞ്ഞു..കോഴിക്കോട്ടെ ലീഗാവട്ടെ രഹീമുമായുണ്ടായ  തെറ്റിപിരിയാല്‍ രണ്ടും മൂന്നും സീറ്റ് നഷ്ടപ്പെടുന്നതിനിടയാക്കിയതും പി.കെ.കെ ബാവയുമായുള്ള രഹീമിന്റെ തര്‍ക്കം ഔദ്യോകിക സുന്നികളെ രഹീമിനെതിരെ തിരിച്ചു വിടാന്‍ ശ്രമിച്ചത് പരാജയപെട്ടതും വിഷമ വൃതതിലാക്കിയിരിക്കെ കാന്തപുരത്തിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ ഈ ജില്ലയില്‍ ലീഗിന്റെ സമവാക്യങ്ങളെയും മാറ്റി മറിക്കും.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരവിപുരം സ്ഥാനര്തിയായി പോയ ബാവ അവിടെ പരാജയപ്പെട്ടതും ലീഗില്‍ ബാവയുടെ സ്വാദീനതിനു  ഇടിവ് പറ്റിച്ചു.ഒരു കൊല്ലം ജില്ലക്കാരനെ ഇരവിപുറത്തു സ്ഥാനര്തിയാകിയിരുന്നെങ്കില്‍ ഇവിടുത്തെ സീറ്റ് പിടിക്കാംആയിരുന്നെന്ന  ചിന്ത ലീഗ് നേതാകളിലും സജീവമാണ്...മലപ്പുറം ജില്ലയില്‍ കാന്തപുരത്തിന്റെ പാര്‍ട്ടിക്ക് ലീഗിനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് യൂത്ത് ലീഗിന്റെ വാദം.ലീഗ് വിരോധമാണ് കാന്തപുരം ഗ്രൂപ്പിന്റെ മുഖ മുദ്രയെന്നും ഈ ജന്മത്തില്‍ എ.പി.ഗ്രൂപ്പ്‌ ലീഗിന് വോട്ട് ചെയ്തിട്ടില്ലെന്ന് ഇവര്‍ സമര്തിക്കുന്നു.ഏതായാലും കാന്തപുരത്തിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ ഫലത്തില്‍ ഇടതുമുന്നണിയെ അഥവാ സി.പി.എമ്മിനെ തന്നെയാകും ബാധിക്കുക..പാര്‍ട്ടി രൂപീകരിച്ചു വരുന്ന സര്‍ക്കാരുകളില്‍ സമ്മര്ധ ശക്തി ആവുക എന്ന തന്ത്രം സ്വീകരിച്ചു കൊണ്ടായിരിക്കും കാന്തപുരം വിഭാഗം മുന്നോട്ടു നീങ്ങുക.2013  ഡിസംബര്‍ ഓടു കൂടി പാര്‍ട്ടി ഔദ്യോഗികമായി  നിലവില്‍ വരും.      

No comments: