Monday 13 February 2012



കച്ചവട മാലിന്ന്യങ്ങള്‍ വ്യാപാരികള്‍ സ്വയം നീക്കം ചെയ്യട്ടെ 


തിരുവനന്തപുരം കോര്‍പറേഷന്‍ മാലിന്ന്യ പ്ലാന്റ് സ്ഥാപിച്ച വിളപ്പില്‍ ശാലയാവട്ടെ  , കോഴിക്കോട് കോര്‍പറേഷന്‍ മാലിന്ന്യം തള്ളുന്ന ഞെളിയാന്‍ പറമ്ബാവട്ടെ
ഈ മാലിന്ന്യങ്ങള്‍ നഗരങ്ങളില്‍ എങ്ങനെ വരുന്നു? വ്യാപാരികള്‍ അവരുടെ കച്ചവടവുമായി ബന്ടപെട്ടു നഗരത്തില്‍ നിക്ഷേപിക്കുന്നതാണിത്.കോര്പരെഷനിലും,
മറ്റു നഗരസഭകളിലും അവ ചെറു പട്ടണങ്ങളായ സമയത്ത് മാലിന്ന്യം നീക്കം ചെയ്യാന്‍ സ്വീപേര്‍മാര്‍ ഉണ്ടായിരുന്നു.ഇപ്പോഴും ഉണ്ട്.എന്നാല്‍ മാലിന്ന്യം നീക്കല്‍ 
ഈ സ്വീപേര്‍മാരുടെ   ജോലി ആയതിനാല്‍ പിന്നീട് വ്യാപാരികള്‍ ഈ അവസ്ഥ മുതലെടുക്കുകയും ഓരോ റോഡിലെ കച്ചവടക്കാരും മാലിന്ന്യ കൂമ്പാരങ്ങള്‍ കോര്‍പറേഷന്‍ വാഹനവും കാത്തു റോഡ്‌ സൈഡില്‍ കൂട്ടി ഇടുകയും ചെയ്തു.വ്യാപാരികളെ പിണക്കാന്‍ മടിയുള്ള എല്ലാ മുന്നണി രാഷ്ട്രീയക്കാരും ഇതിനെതിരെ കണ്ണടച്ചു...ഈ മാലിന്ന്യ പ്രശ്നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം ഉണ്ടാവണമെങ്കില്‍ ഓരോ വ്യാപാരിയും പുറത്തു വിടുന്ന കച്ചവട സംബന്ദമായ എല്ലാ വെസ്ടുകളും 
അവര്‍ സ്വയം നീക്കം ചെയ്യണമെന്ന നിയമം പ്രാബല്യത്തില്‍ കൊണ്ട് വരികയാണ്.അല്ലാതെ കോടതിയും പോലീസിനെയും സമീപിച്ചു പാവപ്പെട്ടവന്റെ തലയില്‍ 
കയറുകയല്ല ഭരണാധികാരികള്‍ ചെയ്യേണ്ടത്..ഇനി വിളപ്പില്‍ ശാലയിലും ഞെളിയാന്‍ പറമ്പും തന്നെ ഈ മാലിന്ന്യം തള്ളണമെന്ന് വാശി പിടിക്കുന്ന ഭരണാധികാരികള്‍ ഉണ്ടെങ്കില്‍ അവരെ ആഴ്ചയില്‍ രണ്ടു ദിവസം ഈ മാലിന്ന്യ കൂമ്ബാരങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിപ്പിക്കണം..അപ്പോഴറിയാം എന്തിനാണ് ജോലി മുടക്കി സാധാരണക്കാര്‍ കോര്‍പറേഷന്‍ മാലിന്ന്യ വണ്ടികള്‍ തടയുന്നതെന്ന്...എന്താ ദൈര്യമുണ്ടോ തിരുവനന്തപുരം, കൊച്ചി, കോഴിക്കോടെ നഗരങ്ങളിലെ കോര്‍പറേഷന്‍ മേയര്മാര്‍ക്കും ജില്ല ഭരണാധികാരികള്‍ക്കും ഇവിടെ വന്നു താമസിക്കാന്‍?  
  

No comments: