Tuesday 3 April 2012

"സാമുദായിക സന്തുലനം എന്ന ഭൂതം "

"സാമുദായിക സന്തുലനം എന്ന ഭൂതം "













കേരള രാഷ്ട്രീയത്തില്‍ ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ടതോടെ ഉടലെടുത്ത  "സാമുദായിക സന്തുലനം" എന്ന പ്രശ്നം മഞ്ഞളാം കുഴി അലി മുതല്‍ ,കല്ല്‌ മുള്ള് കാഞ്ഞിരക്കുട്ടി മുതല്‍  മുള്ള്-മുരട്‌ മൂര്‍ഖന്‍ പാമ്പ് വരെയുള്ള   കേരളത്തിലെ എല്ലാ സാമുദായിക നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും പിടി കൂടിയ ഭൂതമായിരിക്കുന്നു..പണ്ട് മാര്‍ക്സ് പറഞ്ഞ പോലെ ," യൂറോപ്പിനെ ഒരു ഭൂതം പിടി കൂടിയിരിക്കുന്നു.കമ്മ്യൂണിസം എന്ന ഭൂതം"...അതെ ..കേരളത്തെ ഒരു ഭൂതം 
പിടി കൂടിയിരിക്കുന്നു." സാമുദായിക സന്തുലനം എന്ന ഭൂതം".ആ ഭൂതത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സമസ്ത കേരള നായെന്മാരുടെ ആസ്ഥാനമായ  പെരുന്നയിലേക്ക് വിളിച്ചു രമേശ്‌ ചെന്നിത്തലക്ക് പറയാമായിരുന്നു.."ആര്‍ക്കും ഇവിടെ അഞ്ചാം മന്ത്രിയെ നല്‍കില്ല എന്ന്".ആ ഭൂതത്തിന്റെ ആദ്യത്തെ അലകുകള്‍ തുറന്നു വിട്ടത് മതേതര പാര്‍ട്ടി പി.ബി.അംഗം കോടിയേരി 
ആയിരുന്നു.പിന്നെ തനിക്കു മന്ത്രി സ്ഥാനം കിട്ടുമ്പോള്‍ തീരുന്ന സന്തുലനം സ്റ്റോക്ക്‌ ഉള്ള കെ.മുരളീധരന്‍ എന്ന കോണ്‍ഗ്രസുകാരന്‍.പിന്നെ അവസരവാദം സൗകര്യം പോലെ എടുത്തുപയോഗിക്കുന്ന സന്തുലന നേതാവ് വി.എസ്.അച്ചുതാനന്തന്‍..സാമുദായിക സന്തുലന സിദ്ധാന്തത്തെ കുറിച്ച് ആധികാരികമായറിയുന്ന ആള്‍.തന്റെ മന്ത്രി സഭയില്‍ അദ്ദേഹം 28 ശതമാനം ജന്സന്ഖ്യയുള്ള ഒരു വിഭാഗത്തിന് രണ്ടു മന്ത്രിമാരെ നല്‍കി..അങ്ങനെ അദ്ധേഹത്തിന്റെ അഞ്ചു വര്‍ഷ കാലത്ത് സന്തുലിതത്വം 
വി.എസ്.കാത്തു സൂക്ഷിച്ചു.പിന്നെ പരാതിയുള്ളത് സുകുമാരന്‍ നായര്‍ക്കു.അങ്ങേരാവട്ടെ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന "സമ ദൂരം ശരി ദൂരം "എന്ന സന്തുലിതത്വ സിദ്ധാന്തത്തിന്റെ പ്രയോക്താവ്..സാമുദായിക സന്തുലിതത്വ ഭൂതത്തിന്റെ ആശാന്മാരായ ഇവരാണോ കേരളത്തിലെ ബഹുസ്വര സമൂഹത്തിന്റെ ശരി ദൂരം തീരുമാനിക്കുന്നത്.ഒരിക്കലുമല്ല..അത് പ്രബുദ്ധരായ -മതേതര ബോധമുള്ള -അവസരവാടികളല്ലാത്ത മലയാളികള്‍ തന്നെയായിരിക്കും.വട്ടിയൂര്‍ക്കാവില്‍ മുരളി ജയിച്ചതും,തലശ്ശേരിയില്‍ കോടിയേരി ജയിച്ചതും,മലമ്പുഴയില്‍ വി.എസ് ജയിച്ചതും നിങ്ങള്‍ പറഞ്ഞ സാമുദായിക സന്തുലന ഭൂതം വഴിയല്ല. മറിച്ച്‌ മലയാളികളുടെ തികഞ്ഞ മതേതര -ബഹുസ്വര ബോധം കൊണ്ട് തന്നെയാണ്..ആ ബോധത്തെ ഒരവസരവാദ രാഷ്ട്രീയക്കാരനും മുന്പില്‍ മലയാളി അടിയറ വെക്കില്ല.       

വി.എസിന്റെ അബദ്ധങ്ങള്‍ പാരയാകുമ്പോള്‍ .....

വി.എസിന്റെ അബദ്ധങ്ങള്‍ പാരയാകുമ്പോള്‍ 


പ്രതിപക്ഷ നേതാവായും, മുഖ്യമന്ത്രിയായും നില്‍ക്കെ കേരളത്തിലെ മാധ്യമങ്ങള്‍ വളര്‍ത്തി വലുതാക്കിയ വി.എസ് ഇപ്പോള്‍ പറയുന്നതെന്തും പാര്‍ട്ടിക്കും ഇടതു മുന്നണിക്കും പാര.പാര്‍ട്ടിയിലെ മുതലാളിത്ത നിലപാടുകള്‍ക്കെതിരെ വി.എസ് നടത്തിയ ഒളി യുദ്ധങ്ങള്‍ മാധ്യമ പിന്തുണയോടെ ജന പ്രീതിയാര്‍ജിച്ചപ്പോള്‍ സാക്ഷാല്‍ 
പിണറായി തന്നെ കേരളത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഒരു "മാധ്യമ സിണ്ടികേട്ട്‌"ഉണ്ടെന്നു തുറന്നടിച്ചു.എന്നാല്‍ മുഖ്യമന്ത്രിയായിരിക്കെ വി.എസ് നടത്തിയ മുതലാളിമാര്‍ക്കനുകൂലമായ ഡാറ്റ സെന്റെര്‍ കൈമാറ്റവും,ആറന്മുള സ്വകാര്യ വിമാനത്താവള ത്തിനു ചെയ്ത വഴിവിട്ട സഹായവും, സ്വന്തം ബന്ധുവിന് സര്‍ക്കാര്‍ 
ഭൂമി സൌജന്ന്യമായി നല്കിയതും വി.എസി.ന്റെ ബഹു ജന പിന്തുണ കുറയ്ക്കാനും കെട്ടി ഘോഷിക്കപ്പെട്ട ഇമേജ് തകര്‍ക്കുന്നതിനും കാരണമായി.മാത്രമല്ല സി.എം.ആയതിനു ശേഷം പ്രതിപക്ഷ നേതാവയപ്പോള്‍   വായില്‍ നിന്ന് പറയുന്നതെന്തും പാര്‍ട്ടിക്കും മുന്നണിക്കും പാരയാകുന്ന വിഷമ ഘട്ടത്തിലാണ് പാവം വി.എസ്.ഇപ്പോഴുള്ളത്..വി.എസ്.തിളങ്ങി നിന്ന സമയത്ത് കോണ്‍ഗ്രസ്‌ അദ്ധേഹത്തെ ഭയപ്പെട്ടിരുന്നെങ്കിലും മലബാറിലെ യു,.ഡി.എഫു മുന്നണി കൂട്ടാളി ലീഗിന് വി.എസിന്റെ പഴയ പ്രസ്താവനകള്‍  ചാകര തന്നെയായിരുന്നു.മലപ്പുറംകാര്‍   കോപ്പി അടിച്ചാണ് പരീക്ഷ ജയിക്കുന്നതെന്നും,കേരളത്തെ ഒരു മുസ്ലിം ഭൂരിപക്ഷ 
സംസ്ഥാനമാക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നെന്നുമുള്ള വി.എസിന്റെ പഴയ വിഡ്ഢിത്തങ്ങള്‍ തന്നെ ലീഗിന് വി.എസിനെ ഒട്ടും ഭയക്കാതിരിക്കാനുള്ള ഉത്തേജക മരുന്നുകളായിരുന്നു. പിറവത് രണ്ടു മുന്നണികളും തമ്മിലുള്ള മത്സരം കൊടുംബിരികൊണ്ടാപ്പോള്‍ സിന്ധു ജോയിക്കെതിരെ നടത്തിയ അഭിസാരിക പ്രയോഗം മാത്രമല്ല വി.എസിന്റെ സമീപ കാല വിഡ്ഢിത്തങ്ങള്‍..തന്റെ ഇമേജ് മൂര്ധന്ന്യതിലെതിയ സമയത്ത് നഷ്ടപ്പെട്ട പി.ബി.സ്ഥാനം തകര്‍ന്നടിഞ്ഞ ഇമേജ് ഉള്ളപ്പോള്‍ തിരിച്ചു കിട്ടുക എന്നത് ചരിത്രത്തിന്റെ വിരോധാഭാസമായിരിക്കാം."ഇപ്പോള്‍ ലീഗാണ് കേരളം ഭരിക്കുന്നതെന്നുള്ള "വി.എസിന്റെ പ്രസ്താവനയും പാര്‍ട്ടിയെയും ഇടതു മുന്നണിയെയും  തിരിഞ്ഞു കുത്തുന്നു.കഴിഞ്ഞ 10 മാസം  കൊട്നു ഉമ്മന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ ഭരണ നേട്ടങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷ എല്‍.ഡി.എഫു സര്‍ക്കാരിനേക്കാള്‍ മെച്ചവും വേഗത്തിലുമായിരുന്നു എന്നുള്ളത് സി.പി.എം നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുമ്പോള്‍ ആ നേട്ടം മുഴുവന്‍ വി.എസ്.ലീഗിന്റെ തലയില്‍ കയറ്റി വെച്ചിരിക്കുന്നു.മാത്രമല്ല അഞ്ചാം മന്ത്രിയെക്കുറിച്ച് വി.എസ്.നടത്തിയ സാമുദായിക സന്തുലന വാദവും സി.പി.എമ്മിന് തിരിച്ചടിയായി.കഴിഞ്ഞ എല്‍.ഡി.എഫു സര്‍ക്കാരില്‍ വെറും രണ്ടു മുസ്ലിം മന്ത്രിമാരാണ് 28 ശതമാനം  ജനസന്ഖ്യയുള്ള മുസ്ലിം സമുദായത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്നത് പാര്‍ട്ടിക്കും ഇടതു മുന്നണിക്കും സാമുദായിക സന്തുലനത്തെ കുറിച്ച് പഠിക്കാന്‍ അവസരം നല്‍കി.ആ സമയത്തൊന്നും ഒരൊറ്റ മുസ്ലിം സങ്ങടനയും സാമുദായിക സന്തുലനത്തെ കുറിച്ച് പറയാതിരുന്നത് വി.എസിനെക്കളും മതേതര ബോധമുള്ളവരാണ് ആ സമുദായത്തില്‍ ഉള്ളതെന്ന ഒരു ചിന്തയെങ്കിലും കേരളീയ സമൂഹത്തിനു നല്‍കാനായി.
പിറവത്തെ പരാജയത്തിനു മുഖ്യ കാരണം തന്റെ പ്രസ്ഥാവനയനെന്നു മനസ്സിലാക്കിയ വി.എസ് നെയ്യാറ്റിന്‍ കരയില്‍ നാല് ബി.ജെ.പി വോട്ടു കിട്ടാനാണോ സാമുദായിക സന്തുലന വാദത്തെ കുറിച്ച് 
വ്യാഖ്യാനം നടത്തിയതെന്ന് കരുതേണ്ടിയിരിക്കുന്നു..ഇത് കൊണ്ടൊന്നും കേരളത്തിലെ മതേതര ബോധതെയോ, ബഹുസ്വരതയെയോ ഒരു അവസര വാദികള്‍ക്കും തകര്‍ക്കാനാവില്ല.ലീഗ് 20 സീറ്റ് നേടിയതും, മലമ്പുഴയില്‍ വി.എസ്.ജയിച്ചതും,തലശ്ശേരിയില്‍ കോടിയേരി ജയിച്ചതും, വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ ജയിച്ചതും കേരളത്തിലെ മതേത ബഹുസ്വര സമൂഹത്തിന്റെ ഉയര്‍ന്ന രാഷ്ട്രീയ-സാമൂഹ്യ ബോധം കൊണ്ട് തന്നെയാണ്.അല്ലെങ്കില്‍ ബ്രിട്ടിഷ് പട്ടാളത്തിന്റെ തോക്കിന്‍ കുഴലുകള്‍ക്ക്‌ പോലും തകര്‍ക്കാന്‍ കഴിയാത്ത കേരളത്തിലെ മതേതര ബോധത്തെ അവസരവാദ രാഷ്ട്രീയക്കാര്‍ക്ക് അമ്മാനമാടാന്‍ കേരളീയ മനസ്സാക്ഷി സമ്മതിക്കില്ല.