Tuesday 3 April 2012

"സാമുദായിക സന്തുലനം എന്ന ഭൂതം "

"സാമുദായിക സന്തുലനം എന്ന ഭൂതം "













കേരള രാഷ്ട്രീയത്തില്‍ ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ടതോടെ ഉടലെടുത്ത  "സാമുദായിക സന്തുലനം" എന്ന പ്രശ്നം മഞ്ഞളാം കുഴി അലി മുതല്‍ ,കല്ല്‌ മുള്ള് കാഞ്ഞിരക്കുട്ടി മുതല്‍  മുള്ള്-മുരട്‌ മൂര്‍ഖന്‍ പാമ്പ് വരെയുള്ള   കേരളത്തിലെ എല്ലാ സാമുദായിക നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും പിടി കൂടിയ ഭൂതമായിരിക്കുന്നു..പണ്ട് മാര്‍ക്സ് പറഞ്ഞ പോലെ ," യൂറോപ്പിനെ ഒരു ഭൂതം പിടി കൂടിയിരിക്കുന്നു.കമ്മ്യൂണിസം എന്ന ഭൂതം"...അതെ ..കേരളത്തെ ഒരു ഭൂതം 
പിടി കൂടിയിരിക്കുന്നു." സാമുദായിക സന്തുലനം എന്ന ഭൂതം".ആ ഭൂതത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സമസ്ത കേരള നായെന്മാരുടെ ആസ്ഥാനമായ  പെരുന്നയിലേക്ക് വിളിച്ചു രമേശ്‌ ചെന്നിത്തലക്ക് പറയാമായിരുന്നു.."ആര്‍ക്കും ഇവിടെ അഞ്ചാം മന്ത്രിയെ നല്‍കില്ല എന്ന്".ആ ഭൂതത്തിന്റെ ആദ്യത്തെ അലകുകള്‍ തുറന്നു വിട്ടത് മതേതര പാര്‍ട്ടി പി.ബി.അംഗം കോടിയേരി 
ആയിരുന്നു.പിന്നെ തനിക്കു മന്ത്രി സ്ഥാനം കിട്ടുമ്പോള്‍ തീരുന്ന സന്തുലനം സ്റ്റോക്ക്‌ ഉള്ള കെ.മുരളീധരന്‍ എന്ന കോണ്‍ഗ്രസുകാരന്‍.പിന്നെ അവസരവാദം സൗകര്യം പോലെ എടുത്തുപയോഗിക്കുന്ന സന്തുലന നേതാവ് വി.എസ്.അച്ചുതാനന്തന്‍..സാമുദായിക സന്തുലന സിദ്ധാന്തത്തെ കുറിച്ച് ആധികാരികമായറിയുന്ന ആള്‍.തന്റെ മന്ത്രി സഭയില്‍ അദ്ദേഹം 28 ശതമാനം ജന്സന്ഖ്യയുള്ള ഒരു വിഭാഗത്തിന് രണ്ടു മന്ത്രിമാരെ നല്‍കി..അങ്ങനെ അദ്ധേഹത്തിന്റെ അഞ്ചു വര്‍ഷ കാലത്ത് സന്തുലിതത്വം 
വി.എസ്.കാത്തു സൂക്ഷിച്ചു.പിന്നെ പരാതിയുള്ളത് സുകുമാരന്‍ നായര്‍ക്കു.അങ്ങേരാവട്ടെ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന "സമ ദൂരം ശരി ദൂരം "എന്ന സന്തുലിതത്വ സിദ്ധാന്തത്തിന്റെ പ്രയോക്താവ്..സാമുദായിക സന്തുലിതത്വ ഭൂതത്തിന്റെ ആശാന്മാരായ ഇവരാണോ കേരളത്തിലെ ബഹുസ്വര സമൂഹത്തിന്റെ ശരി ദൂരം തീരുമാനിക്കുന്നത്.ഒരിക്കലുമല്ല..അത് പ്രബുദ്ധരായ -മതേതര ബോധമുള്ള -അവസരവാടികളല്ലാത്ത മലയാളികള്‍ തന്നെയായിരിക്കും.വട്ടിയൂര്‍ക്കാവില്‍ മുരളി ജയിച്ചതും,തലശ്ശേരിയില്‍ കോടിയേരി ജയിച്ചതും,മലമ്പുഴയില്‍ വി.എസ് ജയിച്ചതും നിങ്ങള്‍ പറഞ്ഞ സാമുദായിക സന്തുലന ഭൂതം വഴിയല്ല. മറിച്ച്‌ മലയാളികളുടെ തികഞ്ഞ മതേതര -ബഹുസ്വര ബോധം കൊണ്ട് തന്നെയാണ്..ആ ബോധത്തെ ഒരവസരവാദ രാഷ്ട്രീയക്കാരനും മുന്പില്‍ മലയാളി അടിയറ വെക്കില്ല.       

വി.എസിന്റെ അബദ്ധങ്ങള്‍ പാരയാകുമ്പോള്‍ .....

വി.എസിന്റെ അബദ്ധങ്ങള്‍ പാരയാകുമ്പോള്‍ 


പ്രതിപക്ഷ നേതാവായും, മുഖ്യമന്ത്രിയായും നില്‍ക്കെ കേരളത്തിലെ മാധ്യമങ്ങള്‍ വളര്‍ത്തി വലുതാക്കിയ വി.എസ് ഇപ്പോള്‍ പറയുന്നതെന്തും പാര്‍ട്ടിക്കും ഇടതു മുന്നണിക്കും പാര.പാര്‍ട്ടിയിലെ മുതലാളിത്ത നിലപാടുകള്‍ക്കെതിരെ വി.എസ് നടത്തിയ ഒളി യുദ്ധങ്ങള്‍ മാധ്യമ പിന്തുണയോടെ ജന പ്രീതിയാര്‍ജിച്ചപ്പോള്‍ സാക്ഷാല്‍ 
പിണറായി തന്നെ കേരളത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഒരു "മാധ്യമ സിണ്ടികേട്ട്‌"ഉണ്ടെന്നു തുറന്നടിച്ചു.എന്നാല്‍ മുഖ്യമന്ത്രിയായിരിക്കെ വി.എസ് നടത്തിയ മുതലാളിമാര്‍ക്കനുകൂലമായ ഡാറ്റ സെന്റെര്‍ കൈമാറ്റവും,ആറന്മുള സ്വകാര്യ വിമാനത്താവള ത്തിനു ചെയ്ത വഴിവിട്ട സഹായവും, സ്വന്തം ബന്ധുവിന് സര്‍ക്കാര്‍ 
ഭൂമി സൌജന്ന്യമായി നല്കിയതും വി.എസി.ന്റെ ബഹു ജന പിന്തുണ കുറയ്ക്കാനും കെട്ടി ഘോഷിക്കപ്പെട്ട ഇമേജ് തകര്‍ക്കുന്നതിനും കാരണമായി.മാത്രമല്ല സി.എം.ആയതിനു ശേഷം പ്രതിപക്ഷ നേതാവയപ്പോള്‍   വായില്‍ നിന്ന് പറയുന്നതെന്തും പാര്‍ട്ടിക്കും മുന്നണിക്കും പാരയാകുന്ന വിഷമ ഘട്ടത്തിലാണ് പാവം വി.എസ്.ഇപ്പോഴുള്ളത്..വി.എസ്.തിളങ്ങി നിന്ന സമയത്ത് കോണ്‍ഗ്രസ്‌ അദ്ധേഹത്തെ ഭയപ്പെട്ടിരുന്നെങ്കിലും മലബാറിലെ യു,.ഡി.എഫു മുന്നണി കൂട്ടാളി ലീഗിന് വി.എസിന്റെ പഴയ പ്രസ്താവനകള്‍  ചാകര തന്നെയായിരുന്നു.മലപ്പുറംകാര്‍   കോപ്പി അടിച്ചാണ് പരീക്ഷ ജയിക്കുന്നതെന്നും,കേരളത്തെ ഒരു മുസ്ലിം ഭൂരിപക്ഷ 
സംസ്ഥാനമാക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നെന്നുമുള്ള വി.എസിന്റെ പഴയ വിഡ്ഢിത്തങ്ങള്‍ തന്നെ ലീഗിന് വി.എസിനെ ഒട്ടും ഭയക്കാതിരിക്കാനുള്ള ഉത്തേജക മരുന്നുകളായിരുന്നു. പിറവത് രണ്ടു മുന്നണികളും തമ്മിലുള്ള മത്സരം കൊടുംബിരികൊണ്ടാപ്പോള്‍ സിന്ധു ജോയിക്കെതിരെ നടത്തിയ അഭിസാരിക പ്രയോഗം മാത്രമല്ല വി.എസിന്റെ സമീപ കാല വിഡ്ഢിത്തങ്ങള്‍..തന്റെ ഇമേജ് മൂര്ധന്ന്യതിലെതിയ സമയത്ത് നഷ്ടപ്പെട്ട പി.ബി.സ്ഥാനം തകര്‍ന്നടിഞ്ഞ ഇമേജ് ഉള്ളപ്പോള്‍ തിരിച്ചു കിട്ടുക എന്നത് ചരിത്രത്തിന്റെ വിരോധാഭാസമായിരിക്കാം."ഇപ്പോള്‍ ലീഗാണ് കേരളം ഭരിക്കുന്നതെന്നുള്ള "വി.എസിന്റെ പ്രസ്താവനയും പാര്‍ട്ടിയെയും ഇടതു മുന്നണിയെയും  തിരിഞ്ഞു കുത്തുന്നു.കഴിഞ്ഞ 10 മാസം  കൊട്നു ഉമ്മന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ ഭരണ നേട്ടങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷ എല്‍.ഡി.എഫു സര്‍ക്കാരിനേക്കാള്‍ മെച്ചവും വേഗത്തിലുമായിരുന്നു എന്നുള്ളത് സി.പി.എം നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുമ്പോള്‍ ആ നേട്ടം മുഴുവന്‍ വി.എസ്.ലീഗിന്റെ തലയില്‍ കയറ്റി വെച്ചിരിക്കുന്നു.മാത്രമല്ല അഞ്ചാം മന്ത്രിയെക്കുറിച്ച് വി.എസ്.നടത്തിയ സാമുദായിക സന്തുലന വാദവും സി.പി.എമ്മിന് തിരിച്ചടിയായി.കഴിഞ്ഞ എല്‍.ഡി.എഫു സര്‍ക്കാരില്‍ വെറും രണ്ടു മുസ്ലിം മന്ത്രിമാരാണ് 28 ശതമാനം  ജനസന്ഖ്യയുള്ള മുസ്ലിം സമുദായത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്നത് പാര്‍ട്ടിക്കും ഇടതു മുന്നണിക്കും സാമുദായിക സന്തുലനത്തെ കുറിച്ച് പഠിക്കാന്‍ അവസരം നല്‍കി.ആ സമയത്തൊന്നും ഒരൊറ്റ മുസ്ലിം സങ്ങടനയും സാമുദായിക സന്തുലനത്തെ കുറിച്ച് പറയാതിരുന്നത് വി.എസിനെക്കളും മതേതര ബോധമുള്ളവരാണ് ആ സമുദായത്തില്‍ ഉള്ളതെന്ന ഒരു ചിന്തയെങ്കിലും കേരളീയ സമൂഹത്തിനു നല്‍കാനായി.
പിറവത്തെ പരാജയത്തിനു മുഖ്യ കാരണം തന്റെ പ്രസ്ഥാവനയനെന്നു മനസ്സിലാക്കിയ വി.എസ് നെയ്യാറ്റിന്‍ കരയില്‍ നാല് ബി.ജെ.പി വോട്ടു കിട്ടാനാണോ സാമുദായിക സന്തുലന വാദത്തെ കുറിച്ച് 
വ്യാഖ്യാനം നടത്തിയതെന്ന് കരുതേണ്ടിയിരിക്കുന്നു..ഇത് കൊണ്ടൊന്നും കേരളത്തിലെ മതേതര ബോധതെയോ, ബഹുസ്വരതയെയോ ഒരു അവസര വാദികള്‍ക്കും തകര്‍ക്കാനാവില്ല.ലീഗ് 20 സീറ്റ് നേടിയതും, മലമ്പുഴയില്‍ വി.എസ്.ജയിച്ചതും,തലശ്ശേരിയില്‍ കോടിയേരി ജയിച്ചതും, വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ ജയിച്ചതും കേരളത്തിലെ മതേത ബഹുസ്വര സമൂഹത്തിന്റെ ഉയര്‍ന്ന രാഷ്ട്രീയ-സാമൂഹ്യ ബോധം കൊണ്ട് തന്നെയാണ്.അല്ലെങ്കില്‍ ബ്രിട്ടിഷ് പട്ടാളത്തിന്റെ തോക്കിന്‍ കുഴലുകള്‍ക്ക്‌ പോലും തകര്‍ക്കാന്‍ കഴിയാത്ത കേരളത്തിലെ മതേതര ബോധത്തെ അവസരവാദ രാഷ്ട്രീയക്കാര്‍ക്ക് അമ്മാനമാടാന്‍ കേരളീയ മനസ്സാക്ഷി സമ്മതിക്കില്ല.  

Saturday 3 March 2012

വിളപ്പില്‍ ശാല മാലിന്ന്യ കൂമ്പാരത്തിലെ രണ്ടു ജഡങ്ങളും.പോലിസ് കസ്ടടിയില്‍ ..


വിളപ്പില്‍ ശാല മാലിന്ന്യ കൂമ്പാരത്തിലെ  രണ്ടു 
ജഡങ്ങളും.പോലിസ് കസ്ടടിയില്‍ ......
...........








രാവിലെ 8  മണിക്ക് പത്രം നോക്കുന്ന നേരത്താണ് 11 .30 നു  കോഴിക്കോട് എത്തേണ്ട കാര്യം ഓര്‍മ്മ വന്നത്.
വളരെ വേഗത്തില്‍ ഒരുങ്ങി അരീക്കോട് നിന്നും ബസില്‍ കയറി ബേബി ഹോസ്പിറ്റല്‍ ജങ്ങ്ഷനില്‍ ഇറങ്ങി.അപ്പോഴേക്കും 
11 .30 ആയിരുന്നു.അവിടെ നിന്നും മുന്നില്‍ കണ്ട ഓട്ടോ കൈ കാണിച്ചു നേരെ അരയിടത്ത്പാലത്തേക്ക്..ഓട്ടോക്കാരന്‍ 
മീറ്റെര്‍ ഓണ്‍ ചെയ്യാത്ത കാര്യം ഇറങ്ങുമ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്.2 കിലോമീറ്റര്‍ ഓട്ടത്തിന് അമ്പതു രൂപ..കോഴിക്കോട്ടുകാരും 
അറവു തുടങ്ങിയോ എന്നേ: ഓട്ടോ ഡ്രൈവേരോട് ആ നേരത്ത് ചോദിക്കാന്‍ തോന്നിയുള്ളൂ. നേരെ കാണേണ്ട ഡോക്ടറെ  തിരക്കി 
ആശുപത്രി ഓ.പിയില്‍..ഡോക്ടര്‍ ഇപ്പോള്‍ ഇറങ്ങിയെന്നു രിസെപ്ഷനിലെ കൊച്ച്..ഇനി നാല് മണിക്കേ ഡോക്ടര്‍ വരുള്ളൂവെന്നും 
കൊച്ച് അറിയിച്ചു...നേരം 12 .15 ..എന്റെ ദൈവമേ...ഈ കോഴിക്കട്ടങ്ങാടിയില്‍ ഈ ചൂട് കാലത്ത് നാല് മണി വരെ എങ്ങനെ 
നില്‍ക്കും? സുഹൃത്തിനെ വിളിച്ചപ്പോള്‍ പരിഹാര നിര്‍ദേശം> ഒരു മണിക്കുള്ള സിനിമ കാണുക.കറക്റ്റ് നാല് മണിക്ക് തിരിച്ചെത്താം
നേരത്തെ ഓട്ടോക്കാരന്റെ  അറവു ഓര്‍ത്തു ഓട്ടോക്ക് നിന്നില്ല.അഞ്ചു രൂപ കൊടുത്തു ബസില്‍ കയറി നഗരത്തില്‍..തിയേറ്ററില്‍ നിന്നും 
സിനിമ കണ്ടിട്ട് വര്‍ഷങ്ങളായി....ഒരു മണിക്ക് സിനിമ കാണിക്കുന്ന കോട്ട കോഴിക്കോട് കൈരളി+ശ്രീ എന്നാ ഇരട്ട തിയേറ്ററില്‍ മാത്രമേയുള്ളൂ.
അവിടെ പോയപ്പോള്‍ കൈരളിയില്‍ സിനിമ>"തത്സമയം ഒരു പെണ്‍കുട്ടി" ശ്രീയില്‍ നോക്കിയപ്പോള്‍ >"ഈ അടുത്ത കാലത്ത്" ഇത് സിനിമയുടെ 
പേര് തന്നെയാണോ എന്ന് അടുത്തുള്ള ഒരു ചെറുപ്പക്കാരനോട് ചോദിച്ചു.. പോസ്റ്റെറില്‍ നോക്കാന്‍ ചെറുപ്പക്കാരന്റെ ഉപദേശം..പോസ്റ്റെറില്‍ നോക്കിയപ്പോള്‍ ഒന്നില്‍ ഇന്ദ്രജിത്തിന്റെ ചിത്രം.അങ്ങനെ അമ്പതു രൂപ ടിക്കറ്റെടുത്ത് വെറും 300 സീറ്റുള്ള  ശ്രീ തിയേറ്ററില്‍ കയറി.സിനിമയുടെ പേര്..>"ഈ അടുത്ത കാലത്ത്"
ആദ്യത്തെ സീന്‍ തന്നെ തിരുവനന്തപുരം നഗരത്തിലെ മാലിന്ന്യങ്ങള്‍ തട്ടുന്ന  വിളപ്പില്‍ ശാല എന്ന പാവം ഗ്രമാവാസികളിലെ ഒരുത്തന്‍ ആ ചവറുകളില്‍ നിന്നും 
പ്ലാസ്റ്റിക്‌ സാമഗ്രികള്‍ പെറുക്കി ചെറിയ കളിപ്പാട്ടങ്ങലുണ്ടാക്കി ജീവിക്കുന്ന പാവം നായകന്‍...ഭാര്യയും രണ്ടു കുട്ടികളുമുണ്ട്..നിത്യ രോഗിയായ അമ്മയും.
ഈ സമയത്ത് തന്നെ നഗരത്തില്‍ ഒറ്റയ്ക്ക് വൃദ്ധര്‍ മാത്രം താമസിക്കുന്ന  വീടുകളില്‍ കയറി രണ്ടു കൊലപാതകങ്ങള്‍....അതിനിടയില്‍ നേരത്തെ വട്ടി പലിശക്ക് 
അമ്മയുടെ ചികിത്സക്ക് പണം കടം വാങ്ങിയ നായകന് ഗുണ്ടകളുടെ ഭീഷണിയും..അമ്മയുടെ ചികിത്സക്ക് 40000 രൂപ  അത്യാവശ്യം വന്ന നായകനെ സഹായിക്കാന്‍ വട്ടിപലിശ നിയന്ത്രിക്കുന്ന ഗുണ്ട തലവനോ ഭൂമിയിലെ-വിളപ്പില്‍ ശാലയിലെ-തിരു- നഗരത്തിലെ ഒരൊറ്റ മനുഷ്യ ജീവിയോ തയ്യാറായില്ല.  
ഇതേ സമയത്ത് ഹോസ്പിറ്റല്‍ മുതലാളിയുടെ ഭാര്യയായ നായികക്കും നിത്യ രോഗിയായ അമ്മയുണ്ട്‌..പക്ഷെ പണത്തിനു പഞ്ഞമില്ല...താന്‍ സ്വപ്നം കണ്ട 
ജോലിക്ക് പോകാന്‍ അനുവദിക്കാതെ പണം വേണ്ടുവോളമുള്ള ദിപ്പ്രഷന്   അടിമപ്പെട്ട നായികയുടെ ഭര്‍ത്താവ്....അതിനിടെ നായിക നഗരത്തിലെ ഒരു തെമ്മാടിയുടെ വലയില്‍..അവര്‍ സംഗമിച്ച സ്ഥലത്ത് അമ്മയുടെ ചികിത്സാര്‍ത്ഥം മോഷണത്തിന് എത്തുന്ന നായകനാല്‍ തെമ്മാടി അബദ്ധത്തില്‍ കൊല്ലപ്പെടുന്നു..പിന്നെ നായകനും നായികയും കൂടി ഫ്രോടിന്റെ ശവ ശരീരം വിളപ്പില്‍ ശാലയില്‍ തള്ളുന്നു..പിന്നീട് നായികയുടെ അമ്മ കിടക്കുന്ന വീട്ടില്‍ സെക്യൂരിറ്റി കാരനായെതുന്ന നായകന്‍ 
നഗരത്തിലെ വൃദ്ധര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളില്‍ എത്തി കൊല ചെയ്തു സ്വര്‍ണ്ണവും പണവും തട്ടുന്ന പോലിസിനെ വട്ടം കറക്കിയ ക്രിമിനല്‍ തന്റെ അടുത്ത ഉന്നവുമായി നായകന്‍ കാവലിരിക്കുന്ന വീട്ടില്‍.ആ രാത്രി തന്നെ ക്രിമിനലിനെപിന്തുടര്‍ന്ന് കീഴ്പെടുത്തി പോലീസില്‍ ഏല്‍പിച്ച നായകനെ വേട്ടയാടിയത് നേരത്തെയുള്ള ഫ്രോടിന്റെ കൊലപാതകം തന്നെ..നഗരത്തിലെ കൊലപാതകങ്ങളില്‍ ഒരു തുമ്പും കിട്ടാതെ പരിഹാസത്തിനു വിധേയനായ സുപ്രേണ്ടിനു ക്രിമിനലിനെ കിട്ടിയത് മഹാ ഭാഗ്യം..ക്രിമിനളിനെയുമായി വിളപ്പില്‍ ശാല മാലിന്ന്യ കൂമ്പാരത്തില്‍ ജെ.സി.ബിയുമായി മാന്തിയ പോലീസിനു രണ്ടു ജഡം കിട്ടി..നഗരത്തിലെ മൂന്നു കൊലപാതകങ്ങളുടെയും,മാലിന്ന്യ കൂമ്പാരത്തില്‍ നിന്ന് കിട്ടിയ രണ്ടു ജടങ്ങളുടെയും കൊലപാതകിയായി കയ്യില്‍ കിട്ടിയ ക്രിമിനലിനെ സുപ്രണ്ട് പത്ര സമ്മേളനത്തിലൂടെ അങ്ങനെ പടം തീരുന്ന മുറക്ക് 3 .45 നു വീണ്ടും ആ പഴയ കേരള പോലിസ് കഥ എന്റെ മനസ്സിലേക്ക്  വന്നു.


കാട്ടില്‍ നിന്നും ഒരു സിംഹത്തെ പിടിച്ചു കൊണ്ട് വരാനുള്ള മത്സരത്തിന്റെ ഒന്നാം റൌണ്ട്.

ഒന്നാം റൌണ്ടില്‍ അമേരികന്‍ പോലിസ്, ചൈനയുടെ പോലിസ്,ഇന്ത്യയെ പ്രധിനീകരിച്ചു> കേരള പോലിസ്.

ആദ്യം അമേരികന്‍ പോലീസിന്റെ ഊഴം> നാല് മണിക്കൂര്‍ കൊണ്ട് കാട്ടില്‍ നിന്നും അവര്‍ ഒരു സിംഹത്തെ പിടിച്ചു തങ്ങളുടെ മികവു തെളിയിച്ചു.

രണ്ടാം ഊഴം ചൈന പോലിസിന്റെത്> ആറ് മണിക്കൂറിനകം കാട്ടില്‍ നിന്നും അവര്‍ ഒരു സിംഹത്തെ പിടിച്ചു കൊണ്ട് വന്നു.

മൂന്നാമതായി ഇന്ത്യന്‍ പോലിസ്നു വേണ്ടി ഇറങ്ങിയ കേരള ടീം സിംഹത്തെ പിടിക്കാനായി 

കാട്ടിലേക്ക് പുറപ്പെട്ടു> നാല് മണിക്കൂറായി>ആറ് മണിക്കൂറായി>എട്ടായി>പത്തായി>
പന്ത്രണ്ടായി>ഒരു ദിവസമായി>

അവസാനം കേരള പോലിസിനെ സിംഹങ്ങള്‍ പിടിച്ചോ എന്നറിയാന്‍ 
പുറപ്പെട്ട അന്ന്വേഷണ സംഘം കാട്ടില്‍ കണ്ട കാഴ്ച>

കേരള പോലിസ് ഒരു കരടിയെ പിടിച്ചു കൊണ്ട്പ ചോദ്യം ചെയ്യുന്നു>  പറയെടാ  രാസ്കള്‍ ......നീ തന്നെയല്ലേ സിംഹം.> ???


Monday 27 February 2012

പണി എടുക്കാത്തവര്‍ പണി മുടക്കുമ്പോള്‍ .............

പണി എടുക്കാത്തവര്‍ 
പണി മുടക്കുമ്പോള്‍ .....


രൂപീകരിക്കപെടുന്നത്..വ്യവസായ ഉടമകളായ മുതലാളിമാരുടെയും, വ്യവസായ ശാലകളില്‍ തൊഴിലെടുത്തിരുന്ന തൊഴിലാളികളുടെയും താല്പര്യങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങള്‍ ആണ് തൊഴിലാളി സങ്ങടനകളുടെ വളര്‍ച്ചക്ക് കാരണമായത്‌.തൊഴിലാളികളുടെ ക്ഷേമത്തില്‍ ഒരു താല്‍പര്യവും കാണിക്കാതെ അവരുടെ അധ്വാനം ചൂഷണം ചെയ്ത ആദ്യ കാല മുതലാളിമാര്‍ക്കെതിരെ 1820 ഓടെ ഇങ്ങ്ലണ്ടില്‍ "ലുടയിട്ടു " എന്ന പേരില്‍  തൊഴിലാളി സങ്ങടനകളുന്ടായി.വന്‍ യന്ത്രങ്ങളുടെ ആവിര്‍ഭാവത്തോടെ തൊഴില്‍ നഷ്ട ഭീതിയില്‍ നിന്ന് ജന്മമെടുത്ത" ലുദൈട്ടു " പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം "യന്ത്രങ്ങള്‍ തകര്‍ക്കുക" എന്നതായിരുന്നു.പിന്നീട് പാരീസില്‍ ജോലി ചെയ്ത ജര്‍മ്മന്‍ തൊഴിലാളികള്‍ 1836 ല്‍  "ലീഗ് ഓഫ് ദി ജസ്റ്റ്‌ "എന്ന പേരില്‍ സങ്ങടനയുണ്ടാക്കി.ഒരു സമത്വ സമൂഹത്തിനായി നിലകൊണ്ട "ലീഗ് ഓഫ് ദി ജസ്റ്റ്‌"1847 ല്‍  കമ്മുനിസ്റ്റ്‌ ലീഗ് എന്ന് പേര് മാറ്റി.ഈ ലീഗിന്റെ നിര്‍ദേശം അനുസരിച്ചാണ് മാര്‍ക്സും എന്കല്സും 1848 ല്‍    'കമ്മുണിസ്റ്റു മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ചത്. 
 19aam  നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ വ്യാവസായിക രാജ്യങ്ങളിലെങ്ങും തൊഴിലാളി പ്രസ്ഥാനങ്ങള്‍ തങ്ങളുടെ അവകാശത്തിനും ചുഷണങ്ങള്‍ക്കുമെതിരെ പോരാടി.പിന്നീട് സാര്‍വ ദേശീയ തൊഴിലാളികള്‍ ഒന്നിച്ചു കൊണ്ട് 1864 ല്‍  ലണ്ടനില്‍ സമ്മേളിച്ചു .ഇത് ഒന്നാം തൊഴിലാളി -സോഷ്യലിസ്റ്റ്‌ ഇന്റര്‍നാഷണല്‍ എന്നറിയപ്പെട്ടു.ഈ സമ്മേളനത്തില്‍ ഉത്ഘാടന പ്രസംഗം നടത്തിയ കാറല്‍ മാര്‍ക്സ് വര്‍ഗ സമര ആശയത്തിനും തൊഴിലാളികളുടെ മോചനത്തിനും ആഹ്വാനം ചെയ്തു.പന്ത്രണ്ടു വര്‍ഷത്തിനകം വിവിധ മുതലാളി  അനുകൂല സര്‍ക്കാരുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ സന്ഖടന അപ്രത്യക്ഷമായി.പിന്നീട് വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ്‌ കള്‍ ഒന്നിച്ചു പാരീസില്‍ സമ്മേളിച്ചു രണ്ടാം ഇന്റര്‍നാഷണല്‍ അഥവാ തൊഴിലാളി സമ്മേളനം 1889 ല്‍ നടത്തി .൩൩ രാജ്യ പ്രധിനിധികള്‍ പങ്കെടുത്ത ഈ സമ്മേളനം ഉയര്‍ത്തി പിടിച്ച മുദ്രാവാക്യങ്ങള്‍.(1 ) പ്രവര്‍ത്തി സമയം എട്ടു മണിക്കൂര്‍ (2 ) സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം . (3 )ജനകീയ സൈന്ന്യ രൂപവല്‍ക്കരണം.(4 )മേയ് ഒന്ന് സര്‍വരാജ്യ തൊഴിലാളി ദിനമായി ആചരിക്കല്‍..അന്തര്‍ ദേശീയ തൊഴിലാളികളുടെ ചരിത്രത്തില്‍ സുപ്രസിദ്ധ ഏട് എഴുതി ചേര്‍ത്ത ഈ സമ്മേളന ത്തിനു ശേഷം റഷ്യയിലെ തൊഴിലാളികള്‍  ബോല്‍ശേവിക്കുകളുടെ വിപ്ലവത്തില്‍ പങ്കെടുത്തു റഷ്യയില്‍ ചരിത്രമെഴുതി.പിന്നീട് 20 ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ കോളനി രാജ്യങ്ങളില്‍ വരെ വ്യവസായങ്ങള്‍ ഉണ്ടാവുകയും അവിടങ്ങളില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരികയും ചെയ്തു.വ്യാവസായിക മുതലാളിമാരോട് പൊരുതി അവകാശങ്ങള്‍ നേടിയെടുത്ത തൊഴിലാളികള്‍ ഇന്ത്യയിലും ശക്തിയാര്‍ജിച്ചു.21 ആം നൂറ്റാണ്ടിന്റെ തുടക്കമായപ്പോള്‍ ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ പലതും ഇടതു പക്ഷ പേര് പറഞ്ഞു പണിയെടുക്കാതെ വ്യവസായ ശാലകള്‍ സ്തംഭിപ്പിക്കാന്‍ ശ്രമിച്ചു.ജോലി ചെയ്യുന്ന സര്‍ക്കാര്‍ സംവിദാനതിലും ശക്തരായി തീര്‍ന്ന തൊഴിലാളി സങ്ങടനകള്‍ സര്‍ക്കാരിനെ വരച്ച വരയില്‍ നിര്‍ത്താന്‍ ഒരു സമ്മര്ധ ശക്തിയായി മാറി.ഇന്നിപ്പോള്‍ 30 ശതമാനം തൊഴിലാളികള്‍ വിവിധ മേഖലകളില്‍ പണിയെടുക്കാന്‍ തയ്യാറാകാതെ തൊഴിലാളികളുടെ പേര്‍ ചീത്തയാക്കുന്നു..ഇവരോട് ആദ്യം പണിയെടുക്കൂ പിന്നീട് പണി മുടക്കൂ എന്ന് പറയാനുള്ള ആര്‍ജവം തൊഴിലാളി ഉനിയനുകളുടെ നേതാക്കള്‍ക്ക് പോലുമില്ല..അത്തരം പണിയെടുക്കാന്‍ തയ്യരില്ലതവര്‍ക്കായി ഞാന്‍ നാളത്തെ പണി മുടക്ക് സമര്‍പ്പിക്കട്ടെ.ആറു  മൂരാച്ചി പിന്തിരിപ്പന്മാരായ പണിയെടുക്കാതെ പണി മുടക്കാന്‍ മാത്രം അറിയുന്ന ചിലരെ ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ശക്തമായി വിമര്‍ശിക്കുന്നു.കൊഴികോട് സര്‍വ്വകലാശാലയിലെ പിന്തിരിപ്പന്മാരായ പണിയെടുക്കാന്‍ ലവലേശം താല്പര്യമില്ലാത്ത 4200 ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കള്‍ പൂഴ്ത്തിയ ജീവനക്കാര്‍ക്കായി ഈ അഖിലേന്ത്യാ പണിമുടക്ക്‌ സമര്‍പ്പിക്കുന്നു.പണിയെടുക്കാതെ നോക്ക് കൂലിയും അട്ടിമറി കൂലിയും വാങ്ങുന്നവരുടെ നാട് എന്ന് ഇനി നാം പറയേണ്ടി വരും.

Friday 24 February 2012

കൊടുത്താല്‍ കൊല്ലത്തും കിട്ടും. വരുന്നു ....കാന്തപുരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി..


.കൊടുത്താല്‍ കൊല്ലത്തും കിട്ടും.
വരുന്നു ....കാന്തപുരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി.
.





ഏതു മുടിയും കത്തിച്ചാല്‍ കത്തുമെന്ന സഗാവ് പിണറായിയുടെ പ്രസ്താവനയോടെ ചൂട് പിടിച്ച കാന്തപുരം ഉസ്താദിന്റെ കയ്യിലുള്ള മുടി ഉണ്ടാക്കിയ കൊടുങ്കാറ്റു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കാന്തപുരം സുന്നി വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ വേഗത കൂട്ടുന്നു.നേരത്തെ ജമാഅത്തെ ഇസ്ലാമിപാര്‍ട്ടിരൂപീകരിക്കുന്നതിനു  
മുന്‍പ് തന്നെ കാന്തപുരം വിഭാഗത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും പിണറായിയുടെ പ്രസംഗത്തില്‍ മുടി പ്രശ്നം പരാമര്ശിച്ചതോടെയാണ് അനുയായികള്‍ പാര്‍ട്ടി രൂപീകരണ സമ്മര്‍ധങ്ങള്‍   നെതൃതത്തിനു മുന്പില്‍ വെച്ചത്.കാന്തപുരത്തിന്റെ കേരള യാത്രയുടെ സമാപനത്തോടെ പ്രഖ്യാപനം നടത്തണമെന്ന് എ.പി സുന്നികളിലെ തീവ്ര വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പെട്ടെന്ന് രൂപീകരണ പ്രഖ്യാപനം നടത്താന്‍ കാന്തപുരം തയ്യാറാകില്ല.പിണറായിയുടെ പ്രസ്താവനക്ക് വി.എസും പിന്തുണ പ്രഖ്യാപിച്ചതോടെ പൊതു സമൂഹത്തില്‍ കാന്തപുരം ആത്മീയ വ്യാപാരം നടത്തുകയാണെന്ന എതിരാളികളുടെ പ്രചാരണത്തിന് അത് കൂടുതല്‍ പിന്ബലമേകി.. എന്നാല്‍ കാന്തപുരത്തിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ തങ്ങള്‍ക്കു ഒരു തരത്തിലും ഭീഷണിയല്ലെന്നു ലീഗ് നേതാക്കള്‍ നേരത്തെ സൂചന നല്‍കിയിരുന്നു.ഈ വസ്തുത അറിയാവുന്ന കാന്തപുരം വിഭാഗത്തിലെ നേതാക്കളും സി.പി.എമ്മി നെ സംമാര്ധതിലാക്കി കാര്യങ്ങള്‍ വരുതിയിലാക്കുകയെന്ന തന്ത്രത്തിന് തന്നെയാവും ഊന്നല്‍ നല്‍കുക. പരമ്പരാഗത ലീഗ് വിരോധം ആയുധമാക്കി കേരളത്തിലെ മുസ്ലിം സുന്നി വിഭാഗം ഭിന്നിച്ചുണ്ടായ കാന്തപുരം സുന്നികള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ബെല്ട്ടുകളിലും ശക്തി കേന്ദ്രം തന്നെയാണ്.എന്നാല്‍ ഈ ബെല്ട്ടുകളിലോക്കെ തന്നെ ഇവരുടെ വോട്ടുകള്‍ ഇടതു മുന്നണിക്കെ ലഭിചിട്ടുല്ലുവെന്നത് ലീഗിന്റെ ഭയം കുറക്കുമെങ്കിലും സി.പി.എമ്മിന് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക സ്വാദീനം ചെലുത്താമെന്ന മുന്‍വിധിയോടെ തന്നെയാണ് ഉസ്താദും കൂട്ടരും പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ മുന്നോട്ടു നീക്കുന്നത്.  അതിനിടെ പിണറായിയുടെ പ്രസംഗത്തിലെ മുടി വിവാദ ഭാഗത്തെ താന്‍ അന്ഗീകരിക്കുന്നില്ലെന്ന വാദവുമായി കുന്നമംഗലം  എം.എല്‍.എ ശ്രി.പി ടി .എ  റഹീം രംഗതെത്തിയത് എ.പി.വിഭാഗത്തിന് ആശ്വാസം നല്‍കിയിരുന്നു.നേരത്തെ തന്നെ ഔദ്യോഗിക സുന്നികളില്‍ (ലീഗ് അനുകൂല സമസ്ത)നല്ല സ്വാദീനം ഉള്ള റഹീം കുന്നമങ്ങലത്ത്   ഏതു മുന്നണി സ്ഥാനാര്‍ഥി ആയി മത്സരിച്ചാലുംഅടുത്ത തിരഞ്ഞെടുപ്പിലും  ജയിക്കാനുള്ള തന്ത്രം ഒരു മുഴം മുന്പേ നീട്ടിയെറിഞ്ഞു..കോഴിക്കോട്ടെ ലീഗാവട്ടെ രഹീമുമായുണ്ടായ  തെറ്റിപിരിയാല്‍ രണ്ടും മൂന്നും സീറ്റ് നഷ്ടപ്പെടുന്നതിനിടയാക്കിയതും പി.കെ.കെ ബാവയുമായുള്ള രഹീമിന്റെ തര്‍ക്കം ഔദ്യോകിക സുന്നികളെ രഹീമിനെതിരെ തിരിച്ചു വിടാന്‍ ശ്രമിച്ചത് പരാജയപെട്ടതും വിഷമ വൃതതിലാക്കിയിരിക്കെ കാന്തപുരത്തിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ ഈ ജില്ലയില്‍ ലീഗിന്റെ സമവാക്യങ്ങളെയും മാറ്റി മറിക്കും.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരവിപുരം സ്ഥാനര്തിയായി പോയ ബാവ അവിടെ പരാജയപ്പെട്ടതും ലീഗില്‍ ബാവയുടെ സ്വാദീനതിനു  ഇടിവ് പറ്റിച്ചു.ഒരു കൊല്ലം ജില്ലക്കാരനെ ഇരവിപുറത്തു സ്ഥാനര്തിയാകിയിരുന്നെങ്കില്‍ ഇവിടുത്തെ സീറ്റ് പിടിക്കാംആയിരുന്നെന്ന  ചിന്ത ലീഗ് നേതാകളിലും സജീവമാണ്...മലപ്പുറം ജില്ലയില്‍ കാന്തപുരത്തിന്റെ പാര്‍ട്ടിക്ക് ലീഗിനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് യൂത്ത് ലീഗിന്റെ വാദം.ലീഗ് വിരോധമാണ് കാന്തപുരം ഗ്രൂപ്പിന്റെ മുഖ മുദ്രയെന്നും ഈ ജന്മത്തില്‍ എ.പി.ഗ്രൂപ്പ്‌ ലീഗിന് വോട്ട് ചെയ്തിട്ടില്ലെന്ന് ഇവര്‍ സമര്തിക്കുന്നു.ഏതായാലും കാന്തപുരത്തിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ ഫലത്തില്‍ ഇടതുമുന്നണിയെ അഥവാ സി.പി.എമ്മിനെ തന്നെയാകും ബാധിക്കുക..പാര്‍ട്ടി രൂപീകരിച്ചു വരുന്ന സര്‍ക്കാരുകളില്‍ സമ്മര്ധ ശക്തി ആവുക എന്ന തന്ത്രം സ്വീകരിച്ചു കൊണ്ടായിരിക്കും കാന്തപുരം വിഭാഗം മുന്നോട്ടു നീങ്ങുക.2013  ഡിസംബര്‍ ഓടു കൂടി പാര്‍ട്ടി ഔദ്യോഗികമായി  നിലവില്‍ വരും.